മരണം ഡാ

എന്നെങ്കിലും എല്ലാവരെയും കടിക്കും എന്ന് ഉറപ്പുള്ള ഒരു നായയെ എല്ലാവരും പേടിയോടെ അകറ്റി നിർത്തും .
അതിനു പകരം , അതിന്റെ അടുത്ത് പോയി സ്വഭാവങ്ങൾ പഠിക്കുകയാണെങ്കിൽ , ആരെ , എപ്പോൾ , എന്തു കാരണം കൊണ്ട് ...ആണ് അത് കടിക്കുക ..എന്നൊക്കെ അറിഞ്ഞാൽ ....യാദൃശ്ചികമായുള്ള അതിന്റെ കടി ഒഴിവാക്കാൻ കഴിയുമല്ലോ ....SO, ഒന്ന് TRY ചെയ്യുകയാണ് ...

...മരണമെന്ന പേ നായയെ മെരുക്കാൻ കഴിയോ എന്ന് നോക്കട്ടെ .... JST FOR HORRORRR..(..രാജ ഡാ ...)...

28.10.19

കുണ്ടറ വിക്ടർ,ഫ്രാങ്കോ TEAM

കുണ്ടറ പീഡനം: വിക്ടറിന്റെ ഭാര്യ ലതാ മേരിയും കുറ്റാരോപിത


Friday, 24th March 2017, 8:21 pm

കൊല്ലം: കുണ്ടറ പീഡനത്തില്‍ പിടിയിലായ വിക്ടറിന്റെ ഭാര്യ ലതാ മേരി കുറ്റാരോപിതരുടെ പട്ടികയില്‍. രണ്ടാമതായാണ് ലതയുടെ പേര് ചേര്‍ത്തിരിക്കുന്നത്. മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും ലത കുറ്റാരോപിതരുടെ പട്ടികയിലുണ്ട്. ലതയുടെ അറസ്റ്റ് പൊലീസ് നാളെ രേഖപ്പെടുത്തും.
14കാരി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ഭര്‍ത്താവിന് കൂട്ടുനിന്നു എന്ന മൊഴിയെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
വിക്ടറിനെതിരെ 14കാരി പെണ്‍കുട്ടി കഴിഞ്ഞദിവസം കോടതിയില്‍ മൊഴി നല്‍കിയിരുന്നു. വിക്ടര്‍ മൂന്ന് വര്‍ഷമായി തന്നെ അതിക്രൂരമായി ലൈംഗിക പീഡനത്തിന് വിധേയയാക്കുകയായിരുന്നു എന്നാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. കുണ്ടറയില്‍ മരിച്ച പെണ്‍കുട്ടിയുടെ ബന്ധുവാണ് ഈ പെണ്‍കുട്ടി.
പെണ്‍കുട്ടി പറഞ്ഞ കാര്യങ്ങളെല്ലാം പൊലീസിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ലതയെ കസ്റ്റഡിയിലെടുത്തത്. പ്രാഥമിക ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ കഴിയാത്ത വിധം ക്രൂരമായാണ് 14കാരി പെണ്‍കുട്ടിയെ വിക്ടര്‍ പീഡിപ്പിച്ചത്.
രാജകുമാരിയെ പോലെ വിവാഹം കഴിപ്പിച്ച് അയയ്ക്കാമെന്നും 10 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടില്‍ ഇടാമെന്നും പറഞ്ഞ് പ്രലോഭിപ്പിച്ചാണ് വിക്ടര്‍ പെണ്‍കുട്ടിയെ ചൂഷണം ചെയ്തത്. കൊട്ടാരക്കര ഡി.വൈ.എസ്.പിയാണ് കേസ് അന്വേഷിക്കുന്നത്.
10 വയസുകാരിയുടെ മരണത്തില്‍ നടത്തിയ അന്വേഷണമാണ് പഴയ കേസുകള്‍ വീണ്ടും ഉയര്‍ന്നു വരാന്‍ കാരണം. ജനുവരി 15 നായിരുന്നു പത്തു വയസ്സുകാരിയെ വീട്ടിലെ ജനല്‍കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കാലുകള്‍ തറയില്‍ മുട്ടി നില്‍ക്കുന്ന രീതിയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിലായിരുന്നു കുട്ടി നിരന്തര ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്.
കുണ്ടറയിൽ പേരക്കുട്ടിയെ പീഡിപ്പിക്കാൻ ഒത്താശ ചെയ്ത മുത്തശ്ശി അറസ്റ്റിൽ

No comments:

Post a Comment